Tuesday 16 January 2018

നടി ആക്രമിക്കപ്പെട്ട സംഭവം : നടിയും പള്‍സര്‍ സുനിയും തമ്മിലുള്ള ഗൂഢാലോചന , കേസില്‍ വഴിത്തിരിവ്

 കേരളത്തെ പിടിച്ചു കുലുക്കിയ നടി ആക്രമിക്കപ്പെട്ട കേസില്‍ വന്‍ വഴിത്തിരിവ്. നടി ആക്രമിക്കപ്പെട്ട സംഭവം നടിയും പള്‍സര്‍ സുനിയും ചേര്‍ന്ന് ആസൂത്രണം ചെയ്ത ഗൂഡാലോചനയായിരുന്നെന്നാണ് പുതിയ വെളിപെ്പടുത്തല്‍. കേസില്‍ വാഹനം ഓടിച്ച രണ്ടാം പ്രതിയായിരുന്ന മാര്‍ട്ടിന്റേതാണ് പുതിയ വെളിപ്പെടുത്തല്‍. ഗ ൂഡാലോചന നടത്തിയത് നടിയും സുനിയും നടനും നിര്‍മ്മാതാവുമായ ലാലും ചേര്‍ന്നായിരുന്നെന്ന് മാര്‍ട്ടിന്‍പറഞ്ഞതായിട്ടാണ്റിപേ്പാര്‍ട്ട്.ഒരുപ്രമുഖചാനലിലൂടെയാണ് വെളിപ്പെടുത്തലിന്റെ റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നത്. നടന്നത് നടിയുള്‍പെ്പട്ട ഗൂഡാലോചന. പള്‍സര്‍ സുനിയുടെ ഫോണ്‍കോളുകള്‍ അറ്റന്‍ഡ് ചെയ്തത് നടിയായിരുന്നു. നടിയുടെ വീട്ടില്‍ എത്തുമ്ബോള്‍ ഫോണ്‍ അവര്‍ക്ക് കൈമാറണമെന്ന് സുനി തന്നോടു പറഞ്ഞു. സുനി വല്ളതും പറഞ്ഞുവിട്ടോയെന്ന നടി ചോദിച്ചു. സുനിയുടെ ഫോണ്‍ വന്നപേ്പാള്‍ നടി ഫോണ്‍ വാങ്ങി. കാര്‍ സ്റ്റാര്‍ട്ട് ചെയ്ത ശേഷം എസി ഓണാക്കിയ ശേഷം കാറില്‍ നിന്നും ഇറങ്ങാന്‍ നടി ആവശ്യപെ്പട്ടു. യാത്രയിലുടനീളം സുനിയുടെ ഫോണ്‍ എടുത്തത് നടിയായിരുന്നെന്നും മാര്‍ട്ടിന്‍ പറഞ്ഞു. ആലുവ ജയിലില്‍ മാര്‍ട്ടിനെ പിതാവ് ആന്റണി സന്ദര്‍ശിച്ചപേ്പാള്‍ പിതാവിനോട് എല്ളാം മാര്‍ട്ടിന്‍ തുറന്നുപറഞ്ഞ 
ിരുന്നു. യഥാര്‍ത്ഥ പ്രതികളില്‍ പലരും സാക്ഷി പട്ടികയിലാണ്. മാപ്പുസാക്ഷിയായ പോലീസുകാരന്‍ അനീഷും ഗൂഡാലോചനയുടെ ഭാഗമാണെന്നാണ് ആരോപണം. ലാലും നടിയും വധഭീഷണി മുഴക്കിയെന്നും മാര്‍ട്ടിന്‍ പറയുന്നു. തിരിച്ചറിയല്‍ പരേഡിനിടെയായിരുന്നു വധഭീഷണിയെന്നും പറഞ്ഞു.

No comments:

Post a Comment